എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ: സംശയം, ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദ്

title image

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. കൊല്ലം പന്മന മിടാപ്പള്ളി ചീരാളത്ത് പുത്തൻ വീട്ടിൽ ബദറുദ്ദീൻ മകൻ ഹുസൈൻ(30), ചവറ പയ്യലക്കാവ് ത്രിവേണിയിൽ ഷീലാ മേരിയുടെ മകൾ ജോസ്ഫിൻ(27) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്.

23.08.2022 ന് രാത്രി 10.30 ന് കാട്ടിൽമേക്കതിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ശ്രീ ഭദ്രാ ലോഡ്ജിന് സമീപം റോഡിൽ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോളാണ് ഇവർ പിടിയിലായത്. ഇവർ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1050 മില്ലിഗ്രാം എം.ഡി.എം.എയും 16.25 ഗ്രാം ഗഞ്ചാവും ആണ് പിടികൂടിയത്.

കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല തകർക്കുന്നതിന് പോലിസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിൽ യുവതി യുവാക്കൾക്ക് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകുന്നവരെ പറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ചവറ സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ജയപ്രകാശ് എസ്.സിപിഒ ഉഷ, സിപിഒ മാരായ രതീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് ഹുസൈനെയും ജോസ്ഫിനെയും പിടികൂടിയത്. കോടതിയിൽ ഹജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

ചില ക്രിസ്ത്യൻ സംഘടനകൾ ലവ് ജിഹാദും മയക്കുമരുന്ന് ജിഹാദും ആണെന്ന് സംശയിക്കുന്നു

വാർത്ത ചേർത്തത്: NewsPen തീയതി: 29-Aug-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ