ഇസ്ലാമിക് ഹിജാബ് നിയമത്തെച്ചൊല്ലി സദാചാര പോലീസിന്റെ മര്ദ്ദനമേറ്റ് ഇറാനിയന് യുവതി മരിച്ചു

title image

ഇറാനിലെ ഹിജാബ് ചട്ടങ്ങള് പാലിക്കാത്തതിന്റെ പേരില് ഭരണകൂടത്തിന്റെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ യുവതി ഇറാനിയന് ആശുപത്രിയില് മരിച്ചു.

ഇറാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ കുർദിസ്ഥാനിൽ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴാണ് മഹ്സ അമിനി (Mahsa Amini - 22 ) സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച കർശനമായ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അറസ്റ്റിലായത്.

പോലീസ് വാനിൽ വച്ച് അമിനിയെ മർദ്ദിച്ചതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു, ഈ ആരോപണം പൊലീസ് നിഷേധിക്കുന്നു.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം എല്ലാ സ്ത്രീകളും ഹിജാബ് ശിരോവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തിന്റെ നിര്ബന്ധിത വസ്ത്രധാരണ ചട്ടം കര്ശനമായി നടപ്പാക്കണമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉത്തരവിട്ട് ആഴ്ചകള്ക്ക് ശേഷമാണ് ഈ വാര്ത്ത പുറത്തുവരുന്നത്.

വാർത്ത ചേർത്തത്: NewsPen തീയതി: 19-Sep-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ